Ind disable

Ads 468x60px



Featured Posts

2019, ഫെബ്രുവരി 5, ചൊവ്വാഴ്ച

ദസറ കാണാൻ മൈസൂരിലേക്

ദസറ കാണാൻ മൈസൂരിലേക്
ഒരു പക്കാലോക്കൽ ദസറ ട്രിപ്പ്
ചൊവ്വാഴ്ച്ച രാവിലെയായിരുന്നു സാബീറിന്റെ വാട്‌സ്ആപ്പ് വോയ്സ് ക്ലിപ്പ് കണ്ടത് "ടാ മൈസൂരിൽ ദസറ ഉത്സവം നടക്കുന്നുണ്ട് നമ്മക്ക് പോയാലോ" ദാസറയെ പറ്റി കേട്ടിട്ടുണ്ടെങ്കിലും ഇത് വരെ കാണാൻ പറ്റിയിട്ടില്ല. ഒന്നും നോകീല പോകാൻ തീരുമാനിച്ചു. മൂന്നാർ ബൈക് റൈഡ് കഴിഞ്ഞു ശെനിയാഴ്ച്ച വീട്ടിലെത്തിയിട്ടേയുള്ളൂ ഇനിയും ട്രിപ്പ് ഉണ്ടെന്നു പറഞ്ഞാൽ വീട്ടിൽനിന്നും ആട്ടുകേൾക്കും അത്കൊണ്ട് പോക്ക് ബസ്സിലാക്കി ട്രിപ്പ് എന്നുള്ളത് മാറ്റി ബാംഗ്ളൂർക്ക് ഓൻക്ക് സാധനം വാങ്ങാൻ പോകുമ്പോൾ കൂടെ പോകാണെന്ന് പറഞ്ഞു ഉച്ചക്ക് തന്നെ വീട്ടീന്ന് ചാടി കോഴിക്കോട്ടെക്ക് ട്രെയിൻ കിട്ടിയില്ല പിന്നെ അടുത്ത ട്രെയിൻ കാത്തുനിന്നില്ല കെ. എസ്.ആർ.ടി. സി ക്ക് വെച്ചുപിടിച്ചു. ഏഴുമണിയോടെ കോഴിക്കോട് അവിടുന്ന് മൈസൂർ ബസ്സിൽ പോകാനാണ് പ്ലാൻ പക്ഷെ അടുത്തദിവസം കേരളത്തിൽ ഹർത്താൽ ആയത്കൊണ്ട് എല്ലാ മൈസൂർ ബസ്സും ഫുൾ. ഇനി സീറ്റ് ഉള്ളബസ് 11 മണിക്കാണ് അതിനു തന്നെ റിസർവ് ചെയ്തു . പക്ഷെ ഇനിയും ഒരുപാട് സമയം ബാക്കി സ്പോർട്ട് പ്ലാൻ ഉണ്ടാക്കി നേരെ കോഴിക്കോട് ബീച്ച് ലക്ഷ്യമാക്കി നടന്നു. "ഖൽബിൽ തേനൊഴുകുന്നൊരു കോഴിക്കോട് ...കടലമ്മ മുത്തണ കര കോഴിക്കോട് .... അലുവാ മനസ്സുള്ളൊരു കോഴിക്കോട്..."
കോഴിക്കോട് നഗരകാഴ്ച്ച കണ്ടു ഞങ്ങള് നടന്നു.നാവിൽ കൊതിയൂറും നല്ല വെജിറ്റബിൾ ബ്രെഡ്ഡ് സാൻഡ് വിച്ച് "സാൻഡ്വിച് വലാ" അവിടുന്നു തുടങ്ങി കോഴിക്കോട് വിഭവങ്ങൾ നേരെ കോഴിക്കോട് സ്പെഷ്യൽ പാൽ സർബത്ത് നന്നാറിയും പാലും ഐസും ചേർത്തൊരു സ്പെഷ്യൽ ഐറ്റം.
"കായ വറുത്തു തരടോ കറുമുറെ വയറു നിറച്ച് കയിച്ചോ..." കോഴിക്കോട്ടെ ഉരുളക്കിഴങ്ങു ചിപ്സും കൊറിച്ചു നടത്തം തുടങ്ങി . രാത്രികാഴ്ചയിൽ കോഴിക്കോട് ബീച്കാണാൻ നല്ല ചേലാണ് .പാൽ നിറത്തിൽ ബൾബുകൾ അലങ്കരിച്ച തട്ടുകടയിൽ നല്ല ചൂടുള്ള കല്ലുമ്മക്കായയും കാട മുട്ട ഫ്രെയ്‌യും കുത്തിപൊരിയും ഐസൊരതിയും പിന്നെ ബാബുക്കന്റെ ഗസലും എല്ലാംകൂടി കോഴിക്കോട് ബീച്ച് ഖൽബിൽ തേനൊഴുകും ഫീൽ തന്നെയാണ്.ബീച്ചിൽ സമയം പോയതറിഞ്ഞില്ല 10.30 ആയി ഇനി 30 മിനിറ്റ് കൂടിയുള്ളൂ മൈസൂർപോകുന്ന ബസ്സിന്‌ നേരെ ബസ്സ് സ്റ്റാന്റിലേക്ക് ഓട്ടോപിടിച്ചു . 11 ആയപ്പോഴേക്കും ഞങ്ങൾക്ക് പോകാനുള്ള കെ.സ്.ആർ.ടി. സി.സൂപ്പർ ഫാസ്റ്റ് വന്നു ഹർത്താലും ദസറ കാണാനുള്ള തിരക്കും കൂടി ബസ്സിൽ ഇനി ഒരിഞ്ച് സ്ഥലമില്ല . താമരശ്ശേരി ച്ചുരം കയറിതുടങ്ങിയപ്പോളേക്കും തണുപ്പ് തുടങ്ങി . മാനന്തവാടി കുട്ട വഴിയാണ് യാത്ര മാനന്തവാടി വടി കഴിഞ്ഞാൽ പിന്നെ കടാണ്
. കാട്ടിലൂടെയുള്ള തണുത്ത യാത്ര അവസാനിച്ചത് രാവിലെ ആറുമണിക്ക് മൈസൂരിൽ എത്തിയപ്പോഴാണ്.
ഒന്നു ഫ്രഷായി മൈസൂർ നഗരത്തിൽ കാഴ്ച്ചകൾ കാണാൻ ഇറങ്ങി . ആയുധ പൂജ ആയതിനാൽ മൈസൂർ കൊട്ടാരം ഉച്ചക്ക് ശേഷമാണ് കണാൻ കഴിയുക എന്നറിഞ്ഞപ്പോൾ നേരെ ചെറിയൊരു പർച്ചേസിന് പോയി 3 മണിക്ക്‌ പലസിനകത്ത് കയറിയപ്പോൾ ദസറ കാഴ്ച്ചകൾ നിറഞ്ഞു തുടങ്ങുയിരുന്നു . വൈകീട് 7 മണിയോടുകൂടി കൊട്ടാരത്തിലെ നിറപ്പകിട്ടാർന്ന ബള്ബുകൾക്ക് ജീവൻ തുടിയ്ക്കാൻ തുടിങ്ങി.മാനത്ത് ഇരുട്ടുവീണപ്പോൾ മൈസൂർ കൊട്ടാരവും നഗരവും സർണ്ണ വർണ്ണ നിറത്തിൽ പ്രകാശിക്കുന്നത് വർണ്ണനകൾക്കതീതമായ കാഴ്ചയായിമാറി . മനം നിറഞ്ഞ കാഴ്‌ച്ച ആവോളം കണ്ടു മനസ്സില്ലാമനസ്സോടെ മടക്കയാത്രക്ക് വീണ്ടും കെ.സ്.അർ.ടി. സി. സ്റ്റാൻഡിലേക്ക് . പക്ഷെ നേരം പുലരുവോളം ഇനി ബസിൽ സീറ്റ് ഇല്ല എന്തായാലും നേരം വെളുപ്പിക്കാൻ ബസ്റ്റാന്റിൽ കിടന്നുറങ്ങേണ്ടിവന്നു . രാവിലെ 9 മണിക്കുള്ള ബസ്സിൽ കയറി മുത്തങ്ങവഴി വീണ്ടും ഖൽബിൽ തേനൊഴുകുന്നൊരു കോഴിക്കോട്ടേക്ക് .
"മിട്ടായി തെരുവൊരു ബീവി.... സൽക്കാര മിടുക്കുള്ള ബീവി...."
കോഴിക്കോട് പോയാൽ പിന്നെ കോയിക്കോടൻ ഹൽവായില്ലാതെ എങ്ങനെ പോകും നേരെ മിട്ടായിത്തീരുവിൽ പോയി ഹൽവ കടയിലോക്കെ കയറി ടേസ്റ്റ് നോക്കാനെന്നും പറഞ്ഞ് ഹൽവകൾ തിന്നാൻ തുടങ്ങി അവസാനം 100 ഗ്രാം ഹൽവായും വാങ്ങി മടക്കയാത്രക്ക് ട്രെയിൻ കയറി . ജലകത്തിനടുത്തിരുന്നു കണ്ടകഴ്ച്ചകൾ മനസ്സിൽ റീ പ്ലേ എടുക്കുന്നു. കോഴിക്കോട് ബീച്ച്, രുചിയൂറും കോഴിക്കോടൻ വിഭവങ്ങൾ ,മൈസൂർ കാഴ്ച്ചകൾ , മുത്തങ്ങ കാട്ടിലൂടെ, മിട്ടായ്‌തെരുവ് അങ്ങനെ അങ്ങനെ.....

2017, ജനുവരി 26, വ്യാഴാഴ്‌ച

ചൊക്കന , ചിമ്മിനി ഡാം (26-1-2017)

കേട്ടറിവിനേക്കാൾ സുന്ദരമാണ് ചൊക്കനയെന്ന സ്ത്ഥലം...........
കുറച്ച് ദിവസാമയി വാ‍ർട്സാപ്പിൽ ചൊക്കനയെന്ന സത്ഥലത്തെ കുറിച്ചുള്ള വിവരണങ്ങളും കൂടെ മനോഹരമായ ചിത്രങ്ങളും യാത്രാ ഗ്രൂപ്പുകളിൽ അങ്ങോട്ടുംമിങ്ങോട്ടും ഷെയർ ചെയ്ത്കൊണ്ടിരിക്കുന്നു. ഷെയർചെയ്യുന്നവരെല്ലാം ചൊക്കന കണ്ടിട്ടുണ്ടാവുമോ ആവൊ?.എന്തായാലും ‍ഞാൻ അങ്ങനെയൊരു സത്ഥലത്തെപറ്റി കേട്ടിട്ടേയുള്ളു .ആങ്ങനെയെങ്കിൽ അതൊന്ന് കാണണം എന്ന് തീരുമാനിച്ചു. അങ്ങെനെയാണ് ഈ ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ ഞാനും സുഹൃത്തുംകൂടി ചൊക്കന കാണാനിങ്ങിയത്.
രാവിലെ നാലരമണിക്ക് മൊബൈലിന്‍റെ അലാറംഅടിക്കുന്നത് കേട്ടാണ് എഴുന്നേറ്റത്. അഞ്ചരക്ക് വീട്ടിൽനിന്നും ഇറങ്ങി നേരേ സുഹൃത്തിനേയും കൂട്ടി തൃശൂര് വച്ച്പിടിച്ചു. ജനുവരിമാസം അവസാനമായത് കൊണ്ടാണോ എന്നറിയില്ല ഹൈവേയിൽ മഞ്ഞും തണുപ്പും കുറവായിരുന്നു.തൃശൂരിൽന്നും എറണാകുളം ഹൈവേയിൽ കൊടകര കോടാലി വഴി ചൊക്കനയിലെത്തി.



ചൊക്കനയിലേക്കുള്ള വഴിയിൽ സുഹൃത്ത് പറഞ്ഞു ഈ വഴി ബന്ദീപൂർ വനത്തിലൂടെ പോകുന്നപോലെ യുണ്ടല്ലോ എന്ന് .എനിക്കും തോന്നി. .ചിമ്മിനി വന്യജീവി സംരക്ഷണ മേഘലക്ക് കീഴിലുള്ള വനത്തിലൂടെയായിരുന്നു അപ്പോൾ ഞങ്ങൾ പോയിരുന്നത് . ഹാരിസൺ കമ്പനിയുടെ കീഴിലുള്ള ഹെക്ടർകണക്കിന് റൂബ്ബർ എസ്റ്റേറ്റിന്‍റെ നടുവിലൂടെയാണ് ചൊക്കനിയിലേക്കുള്ള വഴി. വേനൽകാലമായതിനാൽ റബ്ബ‍ർമരത്തിന്‍റെ ഇലകൾ പഴുത്ത്ചുവന്ന നിറത്തിൽ നിൽക്കുന്നത് കാണാൻ പ്രത്യേക ഭംഗിയാണ്.
റബ്ബർഎസ്റ്റേറ്റുകളാൽ മനോഹരമായ ആ കാട്ടുവഴിക്കരികിലൂടെ ഒരു കൊച്ചു പുഴയും കടന്ന് പോകുന്നുണ്ട് . ചൊക്കനയിലെ ഗ്രാമവാസികൾക്ക് പുഴമുറിച്ച് കടക്കാന്‍വേണ്ടി മരപ്പലകയാൽ ഉണ്ടാകിയ തൂക്കുപാലങ്ങൾ കാണാം .തൂക്കുപാലത്തിന് മുകളിൽനിന്നുമുള്ള കാഴ്ച്ച് ശെരിക്കും കുളിരണിയിക്കുന്നതാണ്.



കുറച്ച് നേരം റബ്ബർഎസ്റ്റേറ്റിന് നടുവിലൂടെയും തൂക്കുപാലത്തിന് മുകളിൽകയറിയും ഞങ്ങൾ സമയം പോയതറിഞ്ഞില്ല. ചൊക്കനയിൽ നിന്നും 16 കിലോമീറ്റർ കൂടിയുള്ളു ചിമ്മിനിഡാമിലേക്ക്.ചിമ്മിനി വന്യജീവി സംരക്ഷണ മഘലയായ വനത്തിലൂടെ കുറച്ച് ദൂരം പോയാൽ ഡാം കാണാം.അങ്ങോട്ടുള്ള വഴിയിൽ സ്ഥിരമായി കാട്ടാനകൾ ഇറങ്ങാറുണ്ടെന്നും സൂക്ഷിച്ച് പോകണമെന്നും വഴിചൊദിക്കുന്ന ഗ്രാമവാസികൾ ഞങ്ങളോട് പറഞു.



അവിടെ ചിമ്മിനി ജലവൈദ്യുത പദ്ദതി ,കാട്ടിലൂടെയുള്ള ട്രക്കിങ്ങ് ,മെഡിസിനൽ ഗാർഡന്‍ ബട്ടർഫ്ലൈ സഫാരി,ഭാമ്പൂ റാഫ്റ്റിങ്ങ് ,ഇക്കോഷോപ്പ് മുതലായവ കാണാം ചിമ്മിനി ഡാംമിൽ കെട്ടിനിറുത്തിയ മനോഹരമായ ജലാശയത്തിൽ കുറച്ച്നേരം സമയം ചിലവഴിച്ച് ഞങ്ങൾ ചിമ്മിനി ഡാമിനോടും ചൊക്കനയെന്ന മനോഹരമായ ഗ്രാമത്തിനോടും യാത്ര പറഞ്ഞു ഞങ്ങൾ മടങ്ങി. ചൊക്കന വാർട്സാപ്പിൽ ഫോർവേഡ് ചെയുന്ന ഈ സുന്ദരമായ ഇടം ഇനിയും കാണാത്ത സുഹൃത്തുകളോട് എനിക്ക് പറയാനുള്ളത് കേട്ടറിവിനേക്കാളും വായിച്ചറിഞ്ഞതിനേക്കാളും സുന്ദരമാണ് മ്മെടെ ചൊക്കന. നന്ദി തശൂ‍ർ ജില്ലക്ക്.ചൊക്കനെയെ ചൊറുക്കുള്ള ചൊക്കനയാക്കി കാത്ത് സൂക്ഷിച്ച് വരുന്നതിന് നന്ദി.......................
യാത്രാവിവരണം
ഷാനവാസ് എന്‍.കെ
Mob:-9037224261

2017, ജനുവരി 13, വെള്ളിയാഴ്‌ച

കോഴിക്കോടിന്‍റെ ഗവിയിലേക്ക് ഞാനുമെന്‍റെ ബുള്ളറ്റും കൂടി

സോളോ റൈഡ് ടു വയലട കോഴിക്കോട്
കോഴിക്കോട് കണ്ണൂര്‍ റൂട്ടില്‍ പാരഗണ്‍ റസ്റ്റോറന്റിന്റെ എതിര്‍വശം പാല്‍സര്‍ബത്ത് കട. പാരഗണ്‍ ഹോട്ടലിന്റെ മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാന്‍ തുടങ്ങിയിട്ട് സമയം കുറെയായി അങ്ങനെയൊരു സര്‍ബത്ത് കട കാണാനില്ല. ടേസ്റ്റിസ്പോട്ട് ആപ്പിലൂടെ കോഴിക്കോട് സ്പെഷ്യല്‍ പാല്‍സര്‍ബത്ത് അന്യേഷിച്ച് ഗൂഗിള്‍മാപ്പ് നോക്കി ഇറങ്ങിപുറപ്പെട്ടതാണ് രാവിലെ. ഇനി ഗൂഗിള്‍മാപ്പും ആപ്പും പറ്റിച്ചതാണോ. ഉച്ചവെയിലിന്റെ ചൂട് ശെരിക്കും പണിതന്നിരിക്കുന്നു.ദാഹവും ക്ഷീണവും കൊണ്ട് തളര്‍ന്നപോലെ .ഇനി മുന്നോട്ട് പോണമെങ്കില്‍ വല്ലതും കഴിക്കണം നിരാശയോടെ നില്‍കുമ്പോളതാ ഹാട്ടലിന്റെ മറുവശത്ത് റോഡിനരികില്‍ ഒരു കടയുടെ മുന്നില്‍ കുറച്ചാളുകള്‍ എന്തിനോ കാത്ത് നില്‍ക്കുന്നത് പോലെ . പ്രതീക്ഷയോടെ അങ്ങോട്ടുചെന്നപ്പോള്‍ ഒരാള്‍ പുട്ട്കൂറ്റിയോളം വലുപ്പമുള്ള നിരത്തി വച്ചിരിക്കുന്ന ചില്ലുഗ്ലാസില്‍ നന്നാറിസര്‍ബത്തും നാരങ്ങാനീരും കാച്ചിയപാലും ചേര്‍ത്തോരു സ്പെഷ്യല്‍ ഐറ്റം തയ്യാറാക്കുന്നു. ഓര്‍ഡര്‍ചെയ്യാതെ തന്നെ തിക്കിതിരക്കി ഒരെണ്ണം ആദ്യം തന്നെ ഞാനെടുത്തു .അത് വരെയുണ്ടായിരുന്ന ക്ഷീണവും ദാഹവുംമെല്ലാം പാല്‍സര്‍ബത്ത് കഴിച്ചപ്പോള്‍മറന്നിരിക്കുന്നു.ഇനിയും ഒരു നൂറ്കിലോമീറ്റര്‍ റൈഡ്ചെയ്യാന്‍ മനസ്സ് സജ്ജമായിക്കഴിഞു. ഗൂഗിള്‍മാപ്പെടുത്തു റൂട്ടിങ്ങ് തുടങ്ങി വയലട കോഴിക്കോടിന്റെ ഗവിയെന്നും ഊട്ടിയെന്നുമൊക്കെ അറിയപ്പെടുന്ന സ്ഥലം നാല്‍പത് കിലോമീറ്ററും കൂടി പോകണം. തിരിച്ചുവരുവാനുള്ള പെട്രോളൂം കൂടി വണ്ടിയില്‍നിറച്ച് വിണ്ടും യാത്രതുടങ്ങി.

കൃത്യമായ പ്ലാനിങ്ങോന്നുമില്ലാതെ രാവിലെ ഒമ്പത് മണിക്കിറങ്ങിയതാണ്. കോഴിക്കോട് വയലടക്ക് പോകാന്‍തീരുമാനിച്ച് വരാമെന്ന്പറഞ്‍ ഫ്രണ്ട് വന്നില്ല. തീരുമാനിച്ചയാത്രമുടക്കണ്ടാന്ന് കരുതി വണ്ടിയെടുത്തുനേരേ കോഴിക്കോട്ക്ക് തന്നെവിട്ടു.ഒറ്റക്ക് വയലടക്ക് പോകാന്‍കഴിയുമോന്നറിയില്ല.എന്തായാലും എത്തുന്നത് വരെ പോകാന്‍തീരുമാനിച്ചു.ചമ്മ്രവട്ടം തിരൂര്‍ താനൂര് കടലുണ്ടി . കടലുണ്ടി പാലത്തില്‍ കുറച്ച് നേരം ചിലവഴിച്ചു. അവിടെത്തെ തട്ടുകടയില്‍ന്ന് ഉപ്പിലിട്ട നെല്ലിക്കയും പൈനാപ്പിളും വാങ്ങി നേരേ ചാലിയം ജങ്കാറിലേക്ക് . വണ്ടി ജങ്കാറില്‍കയറ്റി നങ്കൂരമിട്ടു.അക്കരെ ബേപ്പൂര് തൂറമുഖത്ത് ലക്ഷദ്വീപിലേക്കുള്ള വലിയ കാര്‍ഗോ ഷിപ്പ് ഇന്ത്യന്‍ നേവിയുടെ ബോട്ടുകള്‍ കോസ്റ്റ്ഗാര്‍ഡിന്റെ ബോട്ടുകള്‍ മുതലായവ നിറുത്തിയിട്ടിരിക്കുന്നു. നേരേ ബേപ്പൂര് തുറമുഖത്തേക്ക് പാസ്സെടുത്ത് അകത്ത്കയറി കപ്പലിനടുത്തുചെന്ന് കുറച്ച് സെല്‍ഫിയും ഫോട്ടോസുമെടുത്ത് വണ്ടിതിരിച്ചു കോഴിക്കോട് ബീച്ച്.ഇനിയങ്ങോട്ട് വഴിയറിയില്ല.ആകെ ആശ്രയം ഗൂഗിള്‍മാപ്പാണ്. ഉച്ചവെയില്‍ ശരിക്കും പണിതന്നിരിക്കുന്നു. ദാഹവും ക്ഷീണവും കൊണ്ട് തളര്‍ന്നപോലെ .ഇനി മുന്നോട്ട് പോണമെങ്കില്‍ വല്ലതും കഴിക്കണം .അങ്ങനെയാണ് ടേസ്റ്റിസ്പോട്ട് ആപ്പില്‍നിന്നും പാല്‍സര്‍ബ്ബത്തിനെ കുറിച്ചറിയുന്നത്.കണ്ണൂര്‍റൂട്ടിലൂള്ള പാരഗണ്‍ ഹോട്ടിലിന് മുന്നിലുള്ള ഒരു ചെറിയകട.അവിടെന്ന് പാല്‍സര്ബത്തും കഴിച്ചു  വയലടക്ക് യാത്രതുടങ്ങി.
കോഴിക്കോട്നിന്നും നാല്‍പത്കിലോമീറ്റര്‍ ബാലുശേരി കക്കയം റൂട്ടിലാണ് വയലട. മൂപ്പത് കിലോമീറ്റര്‍ നാല്‍പത് മിനിറ്റ്കൊണ്ട്കഴിഞ്ഞു.ഇനിയങ്ങോട്ട് ഹൈറേഞ്ചാണ്. റോഡിനിരുവശവും കാഴ്ചകള്‍ നിറഞ്ഞുതുടങ്ങി ഒരു വശത്ത് കത്തിജ്വലിക്കുന്ന സൂര്യകിരണങ്ങളെ ഭൂമിയില്‍പതിയാതെ തടഞ്ഞു നിര്‍ത്തുന്ന റബ്ബര്‍ മരങ്ങള്‍ മറുവശത്ത് കാട്ടരുവികളും കരിമ്പാറ ക്കല്ലുള്‍കിടയിലൂടെ വെള്ളിനൂല്‍പോലെ ഒലിച്ചിറങ്ങുന്ന ചെറിയവെള്ളച്ചാട്ടങ്ങളും. 10 കിലോമീറ്റര്‍ നീണ്ടയാത്രക്കൊടുവില്‍ വണ്ടിചെന്നെത്തിയത് കരിങ്കല്ലുകള്‍പതിച്ച വഴിയിലാണ്.അവിടെന്നങ്ങോട്ട് ഓഫ് റോഡാണ് കാറിന്കയറാന്‍കഴിയില്ല ജീപ്പ് മാത്രമാണ് പോകുന്നത് .ഒന്നരകിലോമീറ്റര്‍ വലിയകരിങ്കല്ലുകള്‍ വിരിച്ച കയറ്റം. അല്‍പം സാഹസികതയോടെ ബൈക്ക് മുകളിലേക്ക് കയറ്റി .മുകളില്‍ നട്ടുച്ചക്ക് പോലും നല്ല തണുപ്പാണ് . സൈന്‍ബോഡില്‍ മൌണ്ട് വയലട വ്യൂ പോയിന്റ് , മുള്ളന്‍പാറ എന്ന് എഴുതിയിരിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് ആവേശം കൂടി. ഉരുണ്ട് ആകൃതിവന്നിരിക്കുന്ന  പാറക്കല്ലുകള്‍ക്കിടയിലൂടെ മുള്ളന്‍പാറ്ക്ക് മുകളിലേത്തി.
പേരുപോലെത്തന്നെ മുള്ളുകള്‍പോലെ പാറമുനകള്‍ കൂര്‍ത്തിരിക്കുന്നു.ഒരുനിമിഷം എങ്ങോട്ട് നോക്കണം എന്നറിയാതെ നിന്നു.താഴെ കക്കയം ഡാമതാ ചൈനാവന്‍മതിലിന്റെ ആകാശകാഴ്ചപോലെ നെഞ്ച് വിരിച്ച് നില്‍കുന്നു .ഡാമില്‍ കെട്ടിനിര്‍ത്തിയിരിക്കുന്ന വെള്ളം നിറഞ്ഞ തടാകത്തിന്ചുറ്റും തിങ്ങിനിറഞ്ഞ വനങ്ങള്‍ മേഘങ്ങള്‍ തൊട്ടുതലോടിക്കൊണ്ട് പോകുന്ന മലകള്‍  വിധൂരതയില്‍ കാട്ടുപച്ചപ്പ് രണ്ടായിരത്തിലധികം ഉയരത്തില്‍നിന്നും ആ കാഴ്ച കണ്ണിനെ കുളിരണിയിക്കുന്നതാണ്. കുറച്ച് നേരം അവിടെ കണ്ണില്‍കണ്ടതെല്ലാം കാമറയില്‍പകര്‍ത്തി മലയിറങ്ങി. .കാഴ്ചകള്‍ കണ്ട് മലയിറങ്ങുമ്പോള്‍ ഒരു കൊച്ചു വെള്ളച്ചാട്ടത്തിലിറങ്ങി ഫ്രഷായി വീണ്ടും ബൈക്കെടുത്ത് തിരിഞ്ഞ് നോക്കിയപ്പോള്‍ വയലടമല എന്നെ നോക്കി യാത്രപറയുന്നപോലെ. ഇനിയിത്പോലെ സമയം കിട്ടുമ്പോള്‍ കൂട്ടുകാരെയും കൂട്ടി വരാട്ടോ.... ഞാന്‍ മനസ്സില്‍ പറഞു. ഇനി പോകാനുള്ളത് വനപര്‍വം ഇക്കോ ടൂറിസത്തിലേക്കാണ് പക്ഷേ ആകെ വഴിപറഞുതരുന്ന മൊബൈലിലെ ബാറ്ററി തീര്‍ന്നിരിക്കുന്നു ഇനി ഗൂഗിള്‍മാപ്പും ജി.പി.എസ്സും ക്കിട്ടില്ല തിരിച്ച് നേരേ കോട്ടക്കലിലേക്ക്
കോട്ടക്കല്‍ വി.എച്ച് അവില്‍ മില്‍ക്ക് .കോട്ടക്കലിലെ ഒരു സ്പെഷ്യല്‍ ഐറ്റം അവില്‍മില്‍ക്കാണ് . അവില്‍മില്‍ക്ക് ഇഷ്ടമുള്ളവര്‍ കോട്ടക്കലിലെ വി.എച്ച് അവില്‍മില്‍ക്ക് കടയിലെ എസ്.പി അവില്‍മില്‍ക്ക് കഴിക്കുണം .അങ്ങനെ അവില്‍മില്‍ക്കും കഴിച്ച് ഇനി മലപ്പുറം കോട്ടക്കുന്നിലേക്ക്.സോഷ്യല്‍മിഡിയയില്‍ വളരെ ഫേമസ്സാണ് കോട്ടക്കുന്നിലെ മ്യൂസിക് ലേസര്‍ വാട്ടര്‍ ഫൌണ്ടന്‍ഷോ ഇന്ത്യയിലെ തന്നെ നമ്പര്‍വണ്‍ മ്യൂസിക് ലേസര്‍ വാട്ടര്‍ ഫൌണ്ടന്‍ഷോ ആണെന്ന് പറയുന്നു നമ്മുടെ മലപ്പുറം കോട്ടക്കുന്നില്‍ ആഴ്ചയില്‍ ശെനിയും ഞായറും .എങ്കില്‍ അതൊന്ന് കാണണം ഏഴരക്കാണ് ഷോ .വെറുതെ പറയുന്നതല്ലട്ടോ കിടു. മലപ്പുറത്തിന്റെ ചരിത്രം ലേസര്‍ പ്രോജക്ടറിലൂടെ ജലതരങ്കങ്ങള്‍ കൊണ്ട് പശ്ചാതലം ഒരുക്കിയ സ്ക്രീനില്‍ , മ്യൂസിക്ക് ലേസര്‍ വാട്ടര്‍ ഡാന്‍സും അരമണിക്കൂര്‍ സമയം പോളിച്ചു എന്നല്ല പൊളിച്ചടക്കി എന്ന് വേണം പറയാന്‍.
വീട്ടിലെത്തിയപ്പോള്‍ സമയം ഒമ്പത് മണിയായിരക്കുന്നു .അപ്പോഴാണൊരുകാര്യം ആലോജിച്ചത് രാവിലെ വീട്ടില്‍നിന്നിറങ്ങിയതും ഒമ്പത് മണിക്കായിരുന്നു.12മണികൂറിലെ ഒരു പകല്‍സമയം കൊണ്ട എന്തല്ലാം കാഴ്ചകള്‍ മിന്നിമറഞ്ഞിരിക്കുന്നു. ബേപ്പൂര് തൂറമുഖം,കോഴിക്കോട് ബീച്ച്,പാല്‍ സര്‍ബത്തിന്റെ രുചി,വയലട മുള്ളന്‍പാറ,കോട്ടക്കല്‍ അവില്‍മില്‍ക്ക്,മലപ്പുറം കോട്ടക്കുന്ന്.അങ്ങെനെയങ്ങെനെ...........



2016, ഡിസംബർ 3, ശനിയാഴ്‌ച

Sholayar malakkappara valppara bike ride

  400 kilometers one day 3 bikes 5members include 2bullet and one pulsur
From Kadanchery riders
Ride start kadanchery Trissur angamali vazhachal shollayar malakkappara valppara pollachi palakkad Kadanchery
Awesome trip
We could see many animals in shillayar forest there is elephants monkey's wild cock, Black monkey ,lions tail monkey, wild goat etc....

മലക്കപ്പാറ ബൈക്ക് റൈഡ് 
എല്ലാ ഹർത്താൽ ദിവസവും ബോറടിച്ച് വീട്ടിൽ ഇരിക്കലായിരുന്നു.എന്നാൽ ഇക്കഴിഞ അർത്താൽ ഞങ്ങൾ ശെരിക്കും ആസ്വദിച്ചു. മൂന്ന് ബൈക്കിൽ ഞങ്ങൾ അഞ്ച് പേര് ഒരു പൾസറും രണ്ടു റോയൽ എനഫീൽഡും ഞങ്ങൾക്ക് കൂട്ടിനുണ്ടായിരുന്നു.
അതിരപ്പള്ളി ഷോളയാർ മലക്കപ്പാറ വാൽപ്പാറ ആളിയാർ പോള്ളാച്ചി പാലക്കാട് 

2016, നവംബർ 1, ചൊവ്വാഴ്ച

സോളോ റൈഡ് ടു ഊട്ടി ഫ്ലവർ ഷോ?

* എന്റെയാത്രാ വിവരണം * *ooty flower show * ഒരുപാട് നാളെത്തെ ആഗ്രഹമായിരുന്നു. നീലഗിരിയുടെ മണ്ണിലൂടെ തണുപ്പിന്റെ ലോകമായ ഊട്ടിയിലേക്ക് ഒറ്റക്ക് ബൈക്കിൽ ഒരു റൈഡ്. അതിനു സാധിച്ചത് കഴിഞ്ഞ ഞായറാഴ്ച്ച 29-5-2016 ന്ആയിരുന്നു. ഊട്ടി ഫ്ലവർ ഷോ 2016 കാണാൻ ഞാനും എന്റെ ക്ലാസിക്ക് 350 യും കൂടി രാവിലെ യാത്ര തുടങ്ങി .രാവിലെ 11:30 ആയപ്പോഴേകും 180 കി.മി. കൂളായി സഞ്ചരിച്ച് ഊട്ടിയിലെത്തി ,സമ്മർ വെക്കേഷന്റെ അവസാനമായതിനാലും ഊട്ടി ഫ്ലവർ ഷോ കാണാനും ഒരു പാട് മല്ലൂ ബോയ്സ് ബൈക്കുമെടുത്ത് വന്നിരുന്നു. നാടുകാണി ചുരത്തിലൂടെ ക്ലാസിക്ക് 350 വളെരെ ഈസിയായി കടന്ന് പോന്നു. ഗൂഡല്ലൂർ കഴിഞ്ഞാൽ പിന്നങ്ങോട്ട് മഞ്ഞ്  പെയ്യുകയായിരുന്നു. ഒരു ഷർട്ടും ഇന്നറും സെട്ടറും പിന്നെ റെയിൻകോട്ടും ധരിച്ചായിരുന്നു യാത. എന്നിട്ടും കൈ തണുത്ത് മരവിച്ച പോലെയായിരുന്നു. ഊട്ടിയിൽ ബോട്ടാണിക്കൽ ഗാർഡനും റോസ് ഗാർഡനിലും മായിരുന്നു ഫ്ലവർ ഷോ. പൂക്കളുടെ ഒരു ചാകരയായിരുന്നു ഉട്ടിയിൽ .അന്ന് രാത്രി ഉട്ടിയിൽ തങ്ങാൻ യൂത്ത് ഹോസ്റ്റലിൽ ഡോർമെറ്റി റി അന്വേഷിച്ചു സീസണായതിനാൽ ഒഴിവുണ്ടായിരുന്നില്ല. വൈക്കീട്ട് മൂന്ന് മണിക്ക് അവിടെ നിന്നും തിരിച്ചു 9:45 ന് വീട്ടിൽ എത്തി .യാത്രയുടെ ക്ഷീണം ഉണ്ടായിരുന്നെങ്കിലും ഉറങ്ങാൻ കിടന്നപ്പോൾ ഞാൻ ആലോജിച്ചത് അടുത്ത റൈഡ് ഇനി എന്ന് പോക്കാൻ പറ്റും എങ്ങോട്ട് പോണം എന്നായിരുന്നു.. റൈഡ് തുടങ്ങിയത് മുതൽ തിരിച്ച് വീട്ടിൽ എത്തുന്നത്. വരെ ഒരു ബുദ്ധിമുട്ടും പ്രയാസങ്ങളും വരുത്താത്തതിന്  റബ്ബിനോട്  നന്ദി പറഞ്ഞിട്ടാണ് ഉറങ്ങിയത്.......









എന്റെ യാത്രാ വിവരണം വാഗമണ്‍ മൊട്ടക്കുന്നുകള്‍ കാണാനായ്‌

എന്റെ യാത്രാ വിവരണം വാഗമണ്‍ മൊട്ടക്കുന്നുകള്‍ കാണാനായ്‌
ഓഫീസിലെ നാലു കസേരകളില്‍ ഞങ്ങള്‍ മുഖത്തോട്‌ മുഖം നോക്കി ജോലിചെയ്യാന്‍ തുടങ്ങിയിട്ടൊരുപാട്‌ നാളായി. ജോലി സമയത്തെ ഫ്രീ ടൈമിലെ കൊച്ചു കൊച്ചു സംസാരങ്ങളില്‍ കൂടുതലും കയറിവരുന്ന വിശയം നമുകൊരുമിച്ചൊരു ട്രിപ്പ്‌ പോകണം എന്നായിരുന്നു. ഈ തിരക്കൊന്ന്‌ കഴിഞ്ഞോട്ടെ എന്നിട്ട്‌ പോകാം എന്ന്‌ പറച്ചില്‍ തുടങ്ങിയിട്ട്‌ ഒരുപാട്‌ നാളായി. യൂനസ്സിന്റെ തിരക്ക്‌പിടിച്ച പണികഴിയുമ്പോളെക്കും ഷാജിക്ക്‌ തിരക്കാവും അത്‌ കഴിയുമ്പോഴേക്കും എനിക്ക്‌ വല്ല അര്‍ജന്റ്‌ പണിയും വന്നിട്ടുണ്ടാവും.ഞങ്ങള്‍ മൂന്ന്‌പേരും ഒരുവിധം റെഡിയാകുമ്പോള്‍ ഫൈസലിന്‌ വല്ല അഖിലേന്ത്യ ടൂര്‍ണ്ണമെന്റ്‌ കളിക്കാനുണ്ടാകും . അങ്ങനെ ദിവസങ്ങളും മാസങ്ങളും ഒരുപാട്‌ കടന്ന്‌ പോയി.അവസാനം ആ ദിവസം വന്നു എല്ലാ തിരക്കുകള്‍ക്കും സ്റ്റോപ്പ്‌ പറഞ്ഞ്‌ ഒരു ദിവസം ഞങ്ങള്‍ യാത്ര തിരിച്ചു വാഗമണ്ണിലെ പച്ചപരവതാനിവിരിച്ച മൊട്ടക്കുന്നുകള്‍ കാണാന്‍.
ഒരു ശെനിയാഴ്‌ച്ച വൈകീട്ടാണ്‌ ഞങ്ങള്‍ പ്ലാന്‍ ചെയ്‌തത്‌ . രാത്രി എട്ട്‌ മണിക്ക്‌ യാത്ര തുടങ്ങാം എന്നാണ്‌ തീരുമാനിച്ചിരുന്നത്‌. പോകാനുള്ള എല്ലാകാര്യങ്ങളും ഓകെയായി പക്ഷേ യാത്രക്കുള്ള വണ്ടി മാത്രം ആറുമണിയായിട്ടും ഞങ്ങള്‍ക്ക്‌ കിട്ടിയില്ല.വെള്ളിയാഴ്‌ച്ച തുടങ്ങിയ തിരച്ചിലാണ്‌ വണ്ടിക്ക്‌ .അവസാനം ഞങ്ങള്‍കൊരു മാരുതി അള്‍ട്ടോ കാര്‍കിട്ടി.നാനൂറോളം കിലോമീറ്ററുകള്‍ താണ്ടി ഞങ്ങളെ ഒരു കുഴപ്പവും വരുത്താതെ തിരിച്ചെത്തിച്ചത്‌ ആ കാറാണ്‌ അത്‌കൊണ്ട്‌ മാത്രം ഞങ്ങളാവണ്ടിയെ ബഹുമാനിക്കുന്നു.ഒരു ദിവസത്തിന്‌ എണ്ണൂറ്‌ രൂപ വാടകകൊടുത്തിട്ടാണവനെ കിട്ടിയത്‌ .രാത്രിയായാല്‍ അവന്റെ കണ്ണിന്‌ കാഴ്‌ച്ച തീരെകുറവായിരുന്നു.ആകെ മൊത്തത്തില്‍ ഒരു ലഡാക്ക്‌ വണ്ടിയായിരുന്നു ഞങ്ങള്‍ക്ക്‌ അവസാനം പോകാനായി കിട്ടിയത്‌ .ഈ യാത്രക്ക്‌മുന്നില്‍ എന്ത്‌ തടസ്സങ്ങള്‍ തന്നെ വന്നാലും ഞങ്ങള്‍ പോകും എന്ന ഉറച്ച തീരുമാനം ഞങ്ങള്‍ക്ക്‌ നാലുപേര്‍ക്കും ഉണ്ടായിരുന്നു.
ഒമ്പത്‌ മണിക്ക്‌ എടപ്പാളില്‍നിന്നും തുടങ്ങിയ യാത്ര തൃശൂര്‍ കഴിഞ്ഞു അങ്കമാലിയില്‍നിന്നും മൂവാറ്റുപുഴ റൂട്ടിലൂടെ പോയി കാഞ്ഞാര്‍ വഴി വാഗമണ്ണിലേക്കായിരുന്നു പ്ലാന്‍. കാഞ്ഞാറെത്തിയപ്പോള്‍ സമയം രാത്രി പന്ത്രണ്ട്‌ മണി ആയിരുന്നു.അവിടെ നിന്നങ്ങോട്ട്‌ ഹൈറേഞ്ച്‌ റൂട്ടാണ്‌ രാത്രി മറ്റു വണ്ടികളോന്നും പോകുന്നത്‌ കാണുന്നില്ല. ഇനി അങ്ങോട്ട്‌ നാളെ രാവിലെ പോകാം ഇന്നിവിടെ തങ്ങാം എന്ന എന്റെ നിര്‍ദേശത്തിന്‌ ആരും എതിര്‍ത്തില്ല.താമസിക്കാനോരു ലോഡ്‌ജോ കോട്ടേഴ്‌സോ അവിടെ ഞങ്ങള്‍ക്ക്‌ കാണാന്‍ കഴിഞ്ഞില്ല.തോട്ടടുത്ത പഞ്ചായത്ത്‌ ഓഫീസിന്റെ കെട്ടിടത്തിന്‌ മുന്നില്‍ വണ്ടി പാര്‍ക്ക്‌ ചെയ്‌ത്‌ ഞങ്ങള്‍ ഉറങ്ങാന്‍ തീരുമാനിച്ചു പക്ഷേ ഉറങ്ങാനൊന്നും കഴിഞ്ഞില്ല.രാത്രി സംസാരിച്ചും പുറത്ത്‌ നടന്നുമൊക്കെ നേരം വെളുപ്പിക്കേണ്ടി വന്നു. നാലര മണിആയപ്പോള്‍ രണ്ട്‌ പേര്‌ അങ്ങോട്ട്‌ വന്നു അവിടെ ഞങ്ങളുടെ വണ്ടിക്കരികില്‍ നിറുത്തിയിട്ട ഉന്തുവണ്ടിയില്‍ എന്തോക്കെയോ ചെയ്യുന്നുണ്ടായിരുന്നു.ഞാനും ഷാജിയും കൂടി അടുത്ത്‌ ചെന്ന്‌ നോക്കിയപ്പോള്‍ അവര്‍ മീന്‍കച്ചവടക്കാരാണെന്ന്‌ മനസ്സിലായി. അവരോട്‌ ഞങ്ങളെല്ലാം ചോദിച്ചറിഞ്ഞു. �ഇവിട്‌ന്ന്‌ കുറച്ചങ്ങട്‌ പോയാലോരു ആറ്‌ണ്ട്‌. നേരം വെളുത്താലവിടെ പോയികുളിക്കാം�. 'ആറൊ' ഒരു നിമിഷം ഞാന്‍ ചിന്തിച്ചു എന്താണാവോ ആറ്‌ എന്തായാലു രാവിലെ ഫ്രീ ആയി കുളിക്കാം എന്ന്‌ മനസ്സിലായി. �കുളികഴിഞ്ഞ്‌ട്ട്‌� ഇവിടെ പഞ്ചായത്ത്‌ ടോയ്‌ലറ്റും ഉണ്ട്‌� അപ്പോ അതും ചിലവില്ലാതെ നടക്കും എനിക്ക്‌ ഉള്ളില്‍ ചിരിവന്നു. �അതും കഴിഞ്ഞ്‌ വരുമ്പോഴേക്കും ഹോട്ടലില്‍ ചായ റെഡിയായിട്ടുണ്ടാകും അതും കഴിച്ച്‌ ഉശ്ശാറായിട്ടിവിടെന്ന്‌ പോകാം�. നല്ലവരായ കാഞ്ഞാറിലെ ആ മീന്‍കച്ചവടക്കാരുടെ സഹായമനസ്‌കത ഞങ്ങള്‍ ഒരിക്കലും മറക്കില്ല.ഇനി ഒരു തവണകൂടി കാഞാറിലേക്ക്‌ വരാനുള്ള ഭാഗ്യം ഉണ്ടായാല്‍ ഞങ്ങള്‍ക്ക്‌ നിങ്ങളെകാണാനുള്ള ഭാഗ്യം ഉണ്ടായാല്‍ മതിയായിരുന്നു എന്ന്‌ ഞാന്‍ ചിന്തിച്ചു. നേരം വെളുക്കാനിനിയും സമയമുണ്ട്‌ ഫൈസലും യൂനസ്സും കാറിന്റെ മുന്‍സീറ്റ്‌ നിവര്‍ത്തി നല്ല ഉറക്കമാണ്‌.കുറച്ചപ്പുറത്ത്‌ ഒരു ചായമക്കാനിക്കാരന്‍ തുറന്നുരുന്നു ഞാനും ഷാജിയും അവിടെ പോയി ഒരു നല്ല കട്ടന്‍ചായയും കുടിച്ച്‌ ആതണുപ്പത്ത്‌ അങ്ങാടിയിലൂടെ ഒരു ചെറിയ നടത്തം.അപ്പോഴെക്കും നേരം വെളുത്തു ഫൈസലും യൂനസ്സും ഉറക്കത്തില്‍ നിന്നും എണീറ്റുവന്നു.ഞങ്ങള്‍ നാലുപേരുംകൂടി ഒരോ കട്ടന്‍ചായയും ബെന്നും വെറുംവയറ്റില്‍ പല്ലുതേക്കാതെ അകത്താകി.എന്നിട്ട്‌ കുളിക്കാനുള്ള സോപ്പും, ബ്രഷും പേസ്റ്റും വാങ്ങി കുളിക്കാനുള്ള ആറിലേക്ക്‌.ആറെന്ന്‌ പറഞ്ഞാലാതാണെന്ന്‌ അപ്പോളാണ്‌ മനസ്സിലായത്‌.ഡാമിലെ വെള്ളം കെട്ടി നിറുത്തിയതിന്റെ സുന്ദരമായൊരു തടാകം നല്ല തെളിനീര്‍പോലെത്തെ തണുത്ത വെള്ളത്തിലൊരുകുളി.അതുകഴിഞ്ഞ്‌ പ്രഭാത കര്‍മ്മപരിപാടികളോക്കെ നടത്തി അവിടെന്ന്‌ ചായയും കുടിച്ചു നേരെ വാഗമണ്ണിലേക്ക്‌ യാത്രതിരിച്ചു.
കാഞ്ഞാറില്‍നിന്ന്‌ വാഗമണ്‍വരെ ഹൈറേഞ്ച്‌ റൂട്ടാണ്‌.മനോഹരമായ വഴികള്‍ ശ്രദ്ധിച്ച്‌ വണ്ടിയോടിച്ചില്ലങ്കില്‍ അപകടവുമുണ്ടാകും.കയറ്റവും ഇറക്കവും വളവും തിരിവുമായി വാഗമണ്‍വരെ മലയോരകാഴ്‌ച്ചകള്‍ വെള്ളച്ചാട്ടങ്ങള്‍ ആകാശം മുട്ടാനായ്‌ നില്‍ക്കുന്നപോലുള്ള പച്ചവിരിച്ച മലകള്‍ അങ്ങനെ കാഴ്‌ച്ചകള്‍ ഒരുപാടുണ്ടായിരുന്നു വാഗമണ്ണിലേക്കുള്ള ആ യാത്രയില്‍. സുന്ദരമായ സ്ഥലത്തെല്ലാം വണ്ടി നിറുത്തി സെല്‍ഫികളെടുത്തും മതിയാവോളം ഞങ്ങളവിടെ ആസ്വതിച്ചു.
രാവിലെ പത്ത്‌മണിയോടെ വാഗമണ്ണിലേത്തി.അവിടെത്തിയപ്പോള്‍ അത്‌ വരെ കണ്ടകാഴ്‌ച്ചകളെല്ലാം മാറിയപോലെ ചെറിയ ചെറിയ മൊട്ടാക്കുന്നുകളാണ്‌ ചുറ്റിലും.പച്ചകാര്‍പറ്റ്‌ വിരിച്ചപോലെ മരങ്ങളൊന്നുമില്ലാത്ത നടന്ന്‌ കയറാന്‍കഴിയുന്ന ചെറിയചെറിയ മൊട്ടക്കുന്നുകള്‍.ഏത്‌ മൊട്ടക്കുന്നാണ്‌ കൂടുതല്‍ഭംഗി എന്ന്‌ സംശയിച്ച്‌പോകും.ഒരുവിധം കുന്നിലെല്ലാം ഞങ്ങള്‍ കയറിയിറങ്ങി ഫോട്ടോയും എടത്ത്‌ നേരേ അവിടെ തൊട്ടടുത്ത സ്ഥലമായ തങ്ങള്‍പാറയിലേക്ക്‌.
തങ്ങള്‍പാറലക്ഷ്യമാക്കിപോകുന്നത്‌ ഒരു മലമുകളിലേക്കാണ്‌.വാഗമണ്‍മൊട്ടക്കുന്നുകള്‍ക്കെല്ലാം ഉയരത്തില്‍വരും തങ്ങള്‍പാറ . പേര്‌പോലെതന്നെ പാറക്കുട്ടങ്ങളാണവിടെ. മലപോലെ നില്‍ക്കുന്ന പാറക്ക്‌മുകളിലെത്തിയാല്‍ അവിടെയുള്ള എല്ലാമലകള്‍ക്കും മുകളില്‍ നില്‍ക്കുന്ന പോലെതോന്നും.സൂര്യകിരണങ്ങള്‍ ഉയര്‍ന്ന്‌ നില്‍ക്കുന്ന മലകളുടെ ഒരുവശത്ത്‌ വന്ന്‌ പതിച്ചുണ്ടാകുന്ന പ്രകാശവും മലകള്‍ക്ക്‌ മറുവശം മഞ്ഞ്‌പുതഞ്ഞ്‌ കിടക്കുന്ന അവസ്ഥയും ഒറ്റ നോട്ടത്തില്‍ അവിടെ കാണാന്‍കഴിയും .വളരെ അപകടം പിടിച്ചതാണെന്ന്‌ തോന്നി. പാറക്ക്‌മുകളിലേക്ക്‌ കയറാന്‍പറ്റാത്ത തരത്തില്‍ ഭയങ്കരകാറ്റ്‌ .കാറ്റില്‍ ബാലന്‍സ്‌ തെറ്റിതാഴെക്ക്‌പോകുമോന്ന്‌ പേടിച്ച്‌പോകും.ഒരുവിധത്തില്‍ പകുതിയിലേറേയും ഞങ്ങള്‍കയറി.പിന്നെ അവിടെന്നങ്ങോട്ട്‌ പോകാനാര്‍ക്കും ദൈര്യം വന്നില്ല അത്രക്ക്‌ ശക്തമായിരുന്നു കാറ്റ്‌. അവിടെന്ന്‌ കുറച്ച്‌കൂടി ഉയരത്തിലെത്തിയാല്‍ പാറ്‌ക്ക്‌മുകളില്‍ ഒരു മഖാം ഉണ്ട്‌ അവിടേക്ക്‌ നേര്‍ച്ച നേര്‍ന്നിട്ട്‌ ഒരുപാടു വയസ്സായവരും കുട്ടികളും സ്‌ത്രികളും എല്ലാം വളരെ കൂളായി പോകുന്നത്‌ കണ്ടപ്പോള്‍ ഞങ്ങള്‍ അതിശയിച്ചുപോയി.ഒരു പക്ഷേ മഖാമിലേക്ക്‌ നേര്‍ച്ചനേര്‍ന്ന്‌ പോകുന്നത്‌ കൊണ്ടാകാം അവര്‍ക്ക്‌ കാറ്റിന്റെ ശല്യം ഉണ്ടാകാത്തത്‌ എന്ന്‌ ഞാന്‍കരുതി
സമയം ഉച്ചകഴിയാറായിരിക്കുന്നു.തങ്ങള്‍പാറയില്‍ന്നും താഴെയെത്തി ഞങ്ങള്‍ അവിടെത്തെ കടയില്‍ന്നും ചായയും ലഘുഭക്ഷണങ്ങളും കഴിച്ചു വിണ്ടും യാത്രതുടങ്ങി.കുരിശുമല ലക്ഷ്യമാക്കി. വാഗമണ്ണിലേ ചായക്കെന്തോ കുഴപ്പമുണ്ട്‌ എന്താണെന്നറിയില്ല കുരിശുമലയിലേക്കുള്ള യാത്ര വളരെ സൈലന്റായിരുന്നു കാരണം എല്ലാവരും ഉറങ്ങിപോയി ഒരാളോഴികെ ഡ്രൈവര്‍. ഓനുംകൂടി ഉറങ്ങിയാപ്പിന്നെ നാട്ടിലേക്കുണ്ടാവൂല.കുരിശുമലയിലേക്ക്‌ വഴിചോദിച്ച്‌ യൂനസ്സ്‌ മടുത്തു.ഞാന്‍ ഉറക്കത്തില്‍ന്നും ഉണര്‍ന്നപ്പോള്‍ എല്ലാവരും ഉറക്കത്തിലാണ്‌ വണ്ടിയാടിച്ച്‌ വഴിചോദിച്ച്‌ ഡ്രൈവര്‍ അങ്ങോട്ടുമിങ്ങോട്ടും പോയ്‌കൊണ്ടിരിക്കുന്നു. സംഭവം എന്തെന്ന്‌ ചോദിച്ചപ്പോള്‍ ഇത്‌ശെരിയാകുന്നില്ല വഴിയാകെ തെറ്റിയെന്ന്‌ പറഞ്ഞ്‌ അവന്‍.സമയം നോക്കിയപ്പോള്‍ നാലരകഴിഞ്ഞിരിക്കുന്നു.ഇനിയിപ്പോ വഴിചോദിച്ചറിഞ്ഞങ്ങോട്ടെത്തുമ്പോളെക്കും അവിടെ ചിലപ്പോള്‍ അടച്ചിരക്കും അത്‌കൊണ്ട്‌ നമുക്ക്‌ തിരിക്കാം എന്ന്‌ തീരുമാനിച്ചു.അങ്ങനെ വീണ്ടും ഞാനുള്‍പെടെ എല്ലാവരും വണ്ടിയില്‍ ഉറക്കത്തിലേക്ക്‌ പോയി.യൂനസ്സിനോട്‌ വന്നവഴിപോയാല്‍മതിയെന്ന്‌ പറഞ്ഞ്‌ അവന്‍ എങ്ങോട്ടോ വിട്ടു.ഒടുവില്‍ വഴിതെറ്റിയെന്ന്‌മനസ്സിലായപ്പോള്‍ ഞങ്ങളെയെല്ലാരെയും ഉറക്കത്തില്‍ന്നും വിളിച്ച്‌.എല്ലാരും കണ്ണ്‌തുറന്ന്‌ നോക്കിയപ്പോള്‍ പരിജയമില്ലാത്ത സ്ഥലത്തായിരുന്നുഅപ്പോള്‍.ആരോടെങ്കിലും വഴിചോദിക്കാന്‍ നോക്കിയപ്പോള്‍ അവിടെ ആ വിജനമായ കാട്ടുവഴിയില്‍ ആരെയും കാണാനില്ല. ഒരു വശത്ത്‌ കാടുപിടിച്ച്‌ അഘാതമായ താഴ്‌ച്ചയും മറുവശത്ത്‌ മലഞ്ചരിവുമായ വീതികുറഞ്ഞ ഒരു വഴി. കാട്ടുചുരമാണ്‌ ചുരം ഇറങ്ങുകയാണ്‌.എന്തായാലും വേണ്ടില്ല മുന്നോട്ട്‌ പോകാന്‍തീരുമാനിച്ചു.അങ്ങനെ എവിടെയെത്തുമെന്നറിയാതെ മലയിറങ്ങിക്കോണ്ടിരിക്കുകയാണ്‌.കുറച്ചകൂടിമുന്നോട്ട്‌ പോയപ്പോള്‍ വെള്ളചാട്ടത്തിന്റെ ശബദം കേട്ടു. അവിടെ റോഡിന്‌ വശത്തായി മനോഹരമായ ഒരു വലിയ വെള്ളച്ചാട്ടം കണ്ടു.മലയില്‍നിന്നും പാലൊഴുകുന്നപോലെ മനോഹരമായ കാഴ്‌ച്ച.വെള്ളച്ചാട്ടത്തിലിറങ്ങി കൈയ്യും മുഖവുമെല്ലാം കഴുകി ഫ്രഷായി ഞങ്ങള്‍ വിണ്ടും താഴോട്ടിറങ്ങി.കുറച്ചുകൂടികഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക്‌ പോകാനുള്ള സ്ഥല്‌ത്തിന്റെ സൈന്‍ബോഡ്‌ കണ്ടു ഞങ്ങള്‍ക്‌ ആശ്വാസമായി.
ജീവിധത്തില്‍ ഒരിക്കലും മറക്കാനാവാത്ത മുഹൂര്‍ത്തങ്ങള്‍ സംഭവിച്ച ആ പകല്‍ കഴിഞ്ഞ്‌കൊണ്ടിരിക്കുന്നു.ഇനി വീട്ടിലേക്കുള്ള മടക്കയാത്രയാണ്‌. ഓരോര്‍ത്തരും ആ സുന്ദരദിവസത്തിലെ അവിസ്‌മരണീയ കാഴച്ചകള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയത്‌ നോക്കി അത്ഭുതത്തോടെയിരിക്കുന്നു.നല്ല നല്ല മൂഹൂര്‍ത്തങ്ങള്‍ക്ക്‌ കോരിച്ചോരിയുന്ന പെരുമഴ ഒരു നല്ല ലക്ഷണമാണെന്നത്‌ അന്നെനിക്ക്‌ മനസ്സിലായി.മടക്കയാത്രയില്‍ ആ സുന്ദരപ്രകൃതി കഴിഞ്ഞത്‌ മുതല്‍ തിരിച്ച്‌ നാട്ടിലെത്തുന്നത്‌ വരെയും കോരിച്ചോരിയുന്ന മഴയായിരുന്നു�.
യാത്രാ വിവരണം –ഷാനവാസ് കാടഞ്ചേരി