Ind disable

Ads 468x60px



2014, സെപ്റ്റംബർ 25, വ്യാഴാഴ്‌ച

ലോകത്താകമാനമുള്ള എന്‍റെ പ്രിയപ്പെട്ട ബ്ലോഗ് വായനക്കാരുടെ എണ്ണം

flowers growing  animationflowers growing  animationflowers growing  animation
എല്ലാ വായനക്കാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി അറിയുക്കുന്നു .


നിങ്ങളുടെ അഭിപ്രായം , നിര്‍ദ്ദേശങ്ങള്‍ , ഉപദേശങ്ങള്‍ തുടങ്ങിയവ പങ്കുവെക്കു
 shnvs.nk@gmail.com

ഷാനവാസ് .എന്‍.കെ 
കാടഞ്ചേരി 
9037224261
shnvs.nk@gmail.com

2014, സെപ്റ്റംബർ 11, വ്യാഴാഴ്‌ച

സഞ്ചാരികളെ കാത്ത് കൊടികുത്തിമല

കൊടികുത്തിമല‌ - മലപ്പുറം ജില്ലയുടെ ഊട്ടി

മലപ്പുറത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ച് പറയുമ്പോൾ, നിലമ്പൂരിലെ തേക്കും ആഢ്യൻപാറ വെള്ളച്ചാട്ടവും കഴിഞ്ഞാൽ വേറെ എന്തുണ്ടെന്ന് ചോദിക്കുന്നവരുണ്ട്. നിലമ്പൂരിൽ ഒതുങ്ങുന്നതല്ല മലപ്പുറത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ. ഊട്ടി പോലെ സുന്ദരമായ ഒരു സ്ഥലമുണ്ട് മലപ്പുറം ജില്ലയിൽ. അതു കൊണ്ട് തന്നെ മലപ്പുറം ജില്ലയുടെ ഊട്ടിയെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.

ഒരു പക്ഷെ നിങ്ങൾ ആ സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടാവും. കൊടികുത്തിമല എന്നാണ് ആ സ്ഥലത്തിന്റെ പേര്. കൊടികുത്തിമലയിലേക്ക് നമുക്ക് ഒരു യാത്ര പോയാലോ?


കൊടികുത്തിമലയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ ആദ്യം പോകേണ്ടത് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലേക്കാണ്. കേരളത്തിന്റെ ഏത് ഭാഗത്ത് നിന്നും പെരിന്തൽമണ്ണയിലേക്ക് എത്തിച്ചേരാം. കോഴിക്കോട്, പാലക്കാട്, തൃശൂർ, മഞ്ചേരി എന്നിവടങ്ങളിൽ നിന്നൊക്കെ പെരിന്തൽമണ്ണയിലേക്ക് ബസുകൾ ലഭ്യമാണ്. പെരിന്തൽമണ്ണയിൽ നിന്ന് 12 കിലോമീറ്റർ അകലെയായിട്ടാണ് കൊടികുത്തിമല സ്ഥിതി ചെയ്യുന്നത്.
സമുദ്ര നിരപ്പിൽ നിന്ന് 522 കിലോമീറ്റർ ഉയരത്തിലാണ് കൊടികുത്തിമല സ്ഥിതി ചെയ്യുന്നത്. സുന്ദരമായ പുൽമേടാണ് കൊടികുത്തി മലയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരാൾ പൊക്കത്തിൽ ഉയർന്ന് നിൽക്കുന്നതാണ് ഇവിടുത്തെ പുല്ലുകൾ. വനംവകുപ്പിന്റെ കീഴിലാണ് ഈ സ്ഥലം.
പ്രകൃതിഭംഗി ആസ്വദിക്കാൻ 1998ൽ കൊടികുത്തി മലയിൽ ഒരു ഗോപുരം പണിതിട്ടുണ്ട്. ഇവിടെ കയറി നോക്കിയാൽ താഴ്വാരത്തെ പ്രകൃതി രമണീയമായ കാഴ്ചകൾ കാണാം. കുന്തിപ്പുഴയുടെ വിദൂരദൃശ്യവും ഇവിടെ നിന്ന് കാണാനാവും.
ഓഫ് റോഡ് ഡ്രൈവിംഗിന് താല്പര്യമുള്ളവർക്ക് പറ്റിയ സ്ഥലമാണ്. കൊടികുത്തിമല. കരിങ്കല്ലത്താണി റോഡിൽ നിന്ന് മാട്ടറക്കലിലൂടെ ബൈക്കിലോ ജീപ്പിലോ ഇവിടേയ്ക്ക് എത്തിച്ചേരാം.
പെരിന്തൽമണ്ണയിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള കൊടികുത്തിമല സഞ്ചാരികൾക്ക് പ്രകൃതി കനിഞ്ഞരുളിയ ഒരു അപൂർവ സുന്ദര താവളമാണ്. സമുദ്രനിരപ്പിൽ നിന്ന് 522 മീറ്റർ ഉയരമുള്ള മലമുകളിൽ നിന്നുള്ള കാഴ്ചകൾ അതിമനോഹരമാണ്.1500 അടി ഉയരത്തിലുള്ള ഇവിടം മലപ്പുറം ജില്ലയിലെ ഊട്ടി എന്നാണ് അറിയപ്പെടുന്നത്. ഉയരത്തിനനുസരിച്ച് സുഖമുള്ള ഇവിടെ നിന്നാൽ മലപ്പുറത്തിന്റെയും പെരിന്തൽമണ്ണയുടെയും പ്രകൃതിരമണീയത ആസ്വദിക്കാം. അതിനുവേണ്ടി ഇവിടെ മൂന്നുനിലയുള്ള ഒരു ഗോപുരവും(1998-ൽ നിർമ്മിതം) നിർമ്മിച്ചിട്ടുൺട്.


ആളുനിന്നാൽ കാണാത്തത്ര ഉയരത്തിലുള്ള പുൽമേടും, വേഗത്തിൽ മാറുന്ന അന്തരീക്ഷവും ആണ്‌ ഇവിടുത്തെ പ്രത്യേകത. മലമുകളിലെ 91 ഹെക്ടർ പുൽമേട് വനംവകുപ്പിൻേറതാണ്.
നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് മലമുകളില്‍ ശാന്ത സുന്ദരമായൊരു പുല്‍മേട്, നട്ടുച്ചയ്ക്കുപോലും വെയില്‍ച്ചൂടറിയിക്കാത്ത കുളിര്‍ക്കാറ്റ്, നേരം ചായുമ്പോള്‍ പറന്നെത്തുന്ന മൂടല്‍മഞ്ഞ്. സായന്ദനങ്ങള്‍ സ്വച്ഛമായി ആസ്വദിക്കാന്‍ ഇതില്‍പ്പരം നല്ലയിടം ഏതുണ്ട്?
പെരിന്തൽമണ്ണയിൽനിന്ന് 12 കിലോമീറ്റർ അകലെ താഴേക്കോട് പഞ്ചായത്തിലാണ്‌ ഇത്. വടക്ക് തെക്കൻമല, പടിഞ്ഞാറ് മണ്ണാർമല, കിഴക്ക് താഴ്‌വാരത്തിന്റെ താഴെ ജനവാസ കേന്ദ്രങ്ങൾ. പാലക്കാട് ജില്ലയുടെ അതിർത്തി പ്രദേശങ്ങൾ, അങ്ങ് തെക്ക് ഭാഗത്ത് കുന്തിപ്പുഴ എന്നിവ ഇവിടെനിന്നും കാണാനാവും.

കൊടികുത്തിമല സഞ്ചാരികള്‍ക്ക് പ്രകൃതി കനിഞ്ഞരുളിയ അപൂര്‍വ സുന്ദര താവളമാണ്, അതും നഗരത്തിന് വിളിപ്പാടകലെത്തന്നെ.



സമുദ്രനിരപ്പില്‍ നിന്ന് 522 മീറ്റര്‍ ഉയരമുള്ള മലമുകളില്‍ നിന്നുള്ള കാഴ്ചകള്‍ മോഹനീയമാണ്. വടക്ക്- തെക്കന്‍മല, പടിഞ്ഞാറ് മണ്ണാര്‍മല, കിഴക്ക് താഴ്‌വാരത്തിന്റെ പച്ചപ്പുകള്‍ക്കിടയില്‍ തീപ്പെട്ടിക്കൂടുകള്‍പോലെ ജനവാസ കേന്ദ്രങ്ങള്‍. പാലക്കാട് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍... അങ്ങ് ദൂരെ തെക്ക് ഭാഗത്ത് ഒരു വെള്ളിനൂല് പോലെ കുന്തിപ്പുഴ.

സമുദ്രനിരപ്പില്‍ നിന്ന് 522 മീറ്റര്‍ ഉയരമുള്ള മലമുകളില്‍ നിന്നുള്ള കാഴ്ചകള്‍ മോഹനീയമാണ്. വടക്ക്- തെക്കന്‍മല, പടിഞ്ഞാറ് മണ്ണാര്‍മല, കിഴക്ക് താഴ്‌വാരത്തിന്റെ പച്ചപ്പുകള്‍ക്കിടയില്‍ തീപ്പെട്ടിക്കൂടുകള്‍പോലെ ജനവാസ കേന്ദ്രങ്ങള്‍. പാലക്കാട് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍... അങ്ങ് ദൂരെ തെക്ക് ഭാഗത്ത് ഒരു വെള്ളിനൂല് പോലെ കുന്തിപ്പുഴ.


നീലഗിരി കുന്നുകളുടെ ചരിവിലൂടെ മനസ്സുകുളിര്‍പ്പിക്കുന്ന ഒരു യാത്ര

നീലഗിരി  മൌണ്ടന്‍ റയില്‍വേ 
ഉദഗമണ്ഡലം അഥവാ ഊട്ടി. ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ സ്വപ്നം. നീലഗിരിക്കുന്നുകളുടെ വന്യ ഭംഗിയുടെ അവസാനയിടം. ഇന്ത്യയുടെ വിനോദ ഭൂപടത്തില്‍ തമിഴ്‌നാടിന് ഒന്നാംനിര സ്ഥാനം സമ്മാനിച്ച പ്രദേശം. കുളിര്‍മയുടെ പശ്ചാത്തലത്തില്‍ കാഴ്ചകളും അനുഭവേദ്യങ്ങളായ വസ്തുതകളും ഒരുപാടുണ്ടെങ്കിലും സഞ്ചാരികളുടെ മനസ്സിനെ എന്നും മോഹിപ്പിക്കുന്ന ഒരെണ്ണം ഊട്ടിയെ മറ്റു മലയോര വിനോദ മേഖലകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.
ഇവിടേക്കുള്ള യാത്രയില്‍ ഒരു പ്രാവശ്യമെങ്കിലും അനുഭവിക്കണമെന്ന് യാതൊരാളും കൊതിക്കുന്ന ഊട്ടി മൗണ്ടന്‍ റയില്‍വേ’.
സമുദ്ര നിരപ്പില്‍ നിന്നും 330 മീറ്റര്‍ മാത്രം ഉയരത്തിലുള്ള മേട്ടുപ്പാളയത്തു നിന്നും 2200 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഊട്ടിയുടെ നെറുകയിലേക്ക് 46 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീവണ്ടിയാത്ര. ഇത്രയും ദൂരം നാലര മണിക്കൂര്‍ കൊണ്ട് ഇഴഞ്ഞും കിതച്ചും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിച്ചും മലകയറുന്ന ഈ കരിവണ്ടി നമുക്ക് സമ്മാനിക്കുന്നത് ഒരിക്കലും മറക്കാനാകാത്ത യാത്രാ അനുഭവങ്ങളാണ്
206 വളവുകള്‍, 16 തുരങ്കങ്ങള്‍, ചെറുതും വലുതുമായ 250 പാലങ്ങള്‍…. മേട്ടുപ്പാളയത്തു നിന്നും ഊട്ടിയിലെത്തുമ്പോള്‍ നാം ഇവയെല്ലാം താണ്ടിയിരിക്കും
ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച ഈ തീവണ്ടി ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രയിനെന്ന റിക്കാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. വേഗത മണിക്കൂറില്‍ 10.4 കി.മി. 
ഇന്ത്യയിലെ ഏക റാക്ക് റെയില്‍വേയായ നീലഗിരി മലയോര പാതയില്‍ പ്രകൃതി കാത്തുവച്ചിരിക്കുന്ന കാഴ്ചകള്‍ അനവധിയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും കുത്തനെ കയറ്റമുള്ള തീവണ്ടിപ്പാതയാണിത്. 
ഊട്ടിയിലേക്കുള്ള യാത്രയില്‍ എഞ്ചിന്‍ ട്രയിനിന്റെ പുറകുവശത്താണ്. ബോഗികളെ മുന്നോട്ടു തള്ളി കയറ്റം കയറ്റുമ്പോള്‍ ഒരു പിടുത്തത്തിനു വേണ്ടിയാണ് റാക്ക് ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്നത്. രണ്ട് പാളത്തിനും നടുക്കുള്ള റാക്ക് പാതയിലൂടെ ട്രയിനില്‍ ഘടിപ്പിച്ചിരിക്കുന്ന പല്‍ചക്രം കൊളുത്തിപ്പിടിച്ച് മലകയറുന്ന സംവിധാനമാണ് റാക്ക് ആന്‍ഡ് പീനിയന്‍.
കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളിലൊന്നായ ഭവാനിയെ ട്രയിന്‍ മറികടക്കുന്നു
വലിയ കയറ്റങ്ങള്‍ കയറുവാന്‍ പ്രാപ്തമായഎക്‌സ്കാറ്റഗറിയില്‍പ്പെട്ട എഞ്ചിനുകളാണ് ഈ റയില്‍ പാതയില്‍ ഉപയോഗിച്ചിരിക്കുന്നത്. 1918 നും 1950 നുമിടയില്‍ നിര്‍മ്മിച്ച എഞ്ചിനുകളാണ് ഇപ്പോള്‍ മേട്ടുപ്പാളയം മുതല്‍ കുനൂര്‍ വരെ യാത്രയ്ക്ക് ഉപയോഗിക്കുന്നത്.






ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ തവണ വെള്ളിവെളിച്ചം കണ്ട ട്രയിനെന്ന റിക്കാര്‍ഡും ഈ തീവണ്ടിക്ക് സ്വന്തം. മണിരത്‌നത്തിന്റെ ദില്‍സേ, പ്രിയദര്‍ശന്റെ കിലുക്കംഅങ്ങനെ മനസ്സില്‍ പതിഞ്ഞ എത്ര രംഗങ്ങളിലെ നായകനായി ഈ ട്രയിന്‍ മാറിയിരിക്കുന്നു. ഊട്ടിയിലേക്ക് നീലഗിരി കുന്നുകളുടെ ചരിവിലൂടെ മനസ്സുകുളിര്‍പ്പിക്കുന്ന ഒരു യാത്ര സാദ്ധ്യമായില്ലെങ്കില്‍ മറ്റെവിടെ വിനോദം കണ്ടെത്താന്‍ ശ്രമിച്ചിട്ടും കാര്യമില്ലതന്നെ